തകരാറിലായ സീറ്റിലിരുന്ന് യാത്രചെയ്തതിനെത്തുടർന്ന് പരിക്കേറ്റ യാത്രക്കാരിക്ക് 10,000 ദിർഹം (ഏകദേശം 2,41,580 രൂപ) നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി സിവിൽ കുടുംബകോടതിയുടെ ഉത്തരവ്.ശാരീരികവും മാനസികവുമായ നാശനഷ്ടങ്ങൾക്ക് 50,000 ദിർഹം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി വിമാനക്കമ്പനിയുടെപേരിൽ കോടതിയിൽ കേസ് കൊടുത്തത്.
യാത്രകഴിഞ്ഞ് ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ ആന്റി-ടെറ്റനസ് കുത്തിവെപ്പ് ഉൾപ്പെടെയുള്ള ചികിത്സതേടുകയും ചെയ്‌തിരുന്നു. തുടർന്നാണ് യുവതിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടത്.