അരനൂറ്റാണ്ട് മുൻപ് 7.65 രൂപ മോഷ്ടിച്ച കേസ് മുംബൈയിലെ മസ്‌ഗാവ് കോടതി എഴുതിത്തള്ളി. കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ താരതമ്യേന നിസ്സാരമായ കേസുകൾ എഴുതിത്തള്ളുന്നതിന്റെ ഭാഗമായാണിത്. 1977ൽ 2 പേർ ചേർന്ന് 7.65 രൂപ മോഷ്‌ടിച്ചെന്ന കേസിലെ പ്രതികളും പരാതിക്കാരനും ജീവിച്ചിരിപ്പുണ്ടോയെന്നു വ്യക്തമല്ല. അവരെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമവും വിജയിച്ചില്ല. അക്കാലത്തെ 7.65 രൂപ നിസ്സാര തുകയല്ലെന്ന് അറിയാമെങ്കിലും വാദിയെയും പ്രതികളെയും കണ്ടെത്താൻ സാധിക്കാത്തതിനാലാണു കേസ് അവസാനിപ്പിക്കുന്നതെന്നു കോടതി പറഞ്ഞു.