Drisya TV | Malayalam News

പിതാവിന്റെ നേതൃത്വത്തിൽ പതിനഞ്ചുകാരിയെ 12 പേർ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും 

 Web Desk    5 Jun 2025

പിതാവിന്റെ നേതൃത്വത്തിൽ പതിനഞ്ചുകാരിയെ 12 പേർ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിടിയിലാകാതെ വിദേശത്തേക്കു കടന്ന ശേഷം പിന്നീട് പിടിയിലായ മങ്കടൻ പുതിയ പാറയിൽ സക്കറിയയെയാണ് ശിക്ഷിച്ചത്. 2024 സെപ്റ്റംബറിൽ നാട്ടിൽ എത്തിയപ്പോഴാണ് വിമാനത്താവളത്തിൽനിന്ന് ഇയാളെ പിടികൂടിയത്. പിതാവ് ഉൾപ്പെടെയുള്ളവർ പെൺകുട്ടിയെ പീഡിപ്പിച്ച ആയിപ്പുഴ പീഡനക്കേസിലാണ് വിധി. തളിപ്പറമ്പ് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

2008 ഏപ്രിലിൽ പറശ്ശിനിക്കടവിലുള്ള റിസോർട്ടിൽ വച്ചാണ് രണ്ടാം പ്രതിയായ സക്കറിയ പിതാവിന്റെ സഹായത്തോടെ പെൺകുട്ടിയെ പീഡിപ്പിച്ചത്. മറ്റു പ്രതികൾ നേരത്തെ ശിക്ഷിക്കപ്പെട്ടു. ശിക്ഷയിൽ കഴിയവെ പിതാവ് കണ്ണൂർ സെൻട്രൽ ജയിലിൽ തൂങ്ങി മരിക്കുകയായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടി പീഡന വിവരം മാതാവിനോടു പറഞ്ഞത്. തുടര്‍ന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളെ സ്വന്തം പിതാവ്‌ തന്നെ പന്ത്രണ്ടാം വയസ്സുമുതല്‍ ലൈംഗിമായി പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്കായി കാഴ്‌ചവയ്‌ക്കുകയും ചെയ്‌തുവെന്നായിരുന്നു പരാതി.

  • Share This Article
Drisya TV | Malayalam News