പാകിസ്‌താനുവേണ്ടി ചാരവൃത്തി നടത്തിയതിന് രാജസ്ഥാൻ തൊഴിൽ മന്ത്രാലയത്തിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ഷക്കൂർ ഖാൻ അറസ്റ്റിലായി. ഇയാൾ തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്താന് കൈമാറിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാൾ ഏറെക്കാാലമായി പോലീസ് നിരീക്ഷണത്തിലായിരുന്നു.പാകിസ്താൻ ഹൈക്കമ്മീഷനുമായി ബന്ധമുള്ള വ്യക്തികളുമായി ഇയാൾ ബന്ധപ്പെട്ടതായി പൊലീസ് പറയുന്നു. ഹൈക്കമ്മീഷനിലുള്ള അസാനുർ റഹീം, സുഹൈൽ ഖമർ എന്നിവരുമായി ഇയാൾക്ക് ഏറെ അടുപ്പമുള്ളതായി ഇൻസ്പെക്ടർ ജനറൽ വിഷ് കാന്ത് ഗുപ്ത പറഞ്ഞു.
അസാനുർ റഹീമിൻ്റെ സഹായത്തോടെ വിസ സമ്പാദിച്ച് ഷക്കൂർ ഖാൻ പലതവണ പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നതായും കണ്ടെത്തി. സന്ദർശന വേളയിൽ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റുമാരുമായി ഖാൻ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കുകയും വാട്ട്സ്‌ആപ്പ് വഴി പാകിസ്താനിലുള്ളവർക്ക് കൈമാറുകയും ചെയ്തു. ഷക്കൂർ ഖാൻ മുൻ കോൺഗ്രസ് മന്ത്രി ഷാളെ മുഹമ്മദിൻ്റെ പേഴ്സണൽ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നതായും വിവരമുണ്ട്.