ചൈനീസ് വിമാനക്കമ്പനിയുടെ പാസഞ്ചർ, കാർഗോ സർവീസുകൾക്ക് സൗദി അറേബ്യയുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സൗദി പ്രതിനിധികളുടെ ചൈന സന്ദർശനത്തിനിടെ വിമാന സർവീസുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു.ജിഎസിഎ പ്രസിഡൻ്റ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ദൗലെജും ചൈനയുടെ സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അഡ്മിനിസ്ട്രേറ്റർ സോങ് ഷിയോങും തമ്മിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഇതോടെ ഏപ്രിൽ 16 മുതൽ സർവീസുകൾക്ക് തുടക്കമാകും. ബീജിങ്, ഗ്വാങ്ഷൂ, ഷെൻഷൻ എന്നിവിടങ്ങളിൽനിന്ന് റിയാദിലേക്കാണ് സർവീസ്. സമ്മർ ഷെഡ്യൂൺ പ്രകാരം, ആഴ്ചയിൽ നാല് പാസഞ്ചർ ഫ്ലൈറ്റുകളും മൂന്ന് എയർ കാർഗോ ഫ്ലൈറ്റുകളുമാകും സർവീസ് നടത്തുക.